Monday, October 31, 2011

ബാലചന്ദ്രന്‍ ചുള്ളിക്കാട്


      
"സ്മരണ തന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും
കനക മൈലാഞ്ചി നീരാല്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവ്‌ ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണ കാന്തങ്ങള്‍ തന്‍
കിരണം ഏറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞുപോയ നിന്‍ കുങ്കുമ
തരി പുരണ്ട ചിതംബര സന്ധ്യകള്‍ ......."

                                    - ബാലചന്ദ്രന്‍ ചുള്ളിക്കാട്

-------------------------------------------------------------------------

One among the heartfelt lines of Balachandran Chullikkad from his work Sandarsanam.
 

Thursday, October 27, 2011

ഒരു നോക്ക്

ഇന്ന് രാത്രിയില്‍ നക്ഷത്രങ്ങളെ കാണാന്‍ മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ എന്നെ നോക്കി ചിരിക്കുന്ന നക്ഷത്രങ്ങളെ മാത്രമല്ല, നക്ഷത്രങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ഒരു സുന്ദരിയായ പൂവിനേയും ഞാന്‍ കണ്ടു. മൃദുല സുന്ദരമായ സ്വപ്‌നങ്ങള്‍ നെയ്തു ഒരു രാത്രി അവര്‍ പങ്കിടുകയാണ്. 

അകലങ്ങളില്‍ ഇരുന്നു, ഇമ ചിമ്മാതെ, നിശബ്ദതയിലൂടെ സംസാരിച്ചു, നനുത്ത സ്വപ്‌നങ്ങള്‍ നെയ്തു, ഇരുളിന്റെ ഇഴകളെ വകഞ്ഞു മാറ്റി............... അവര്‍ വേര്‍പിരിയാന്‍ ഒരുങ്ങുകയാണ്!!!

അതെ...നാളെ ആ പുഷ്പം ഞെട്ടറ്റു അടര്‍ന്നു വീഴുന്നതിനും എത്രയോ മുന്‍പേ ആ നക്ഷത്രം പോയ്കഴിഞ്ഞിരിക്കും.......വിരഹാര്‍ദ്രയായി പുഷ്പം തന്റെ ജീവന്‍ കളയുന്നത് കണ്ടു നിസ്സഹായനായി നോക്കി നില്കുവാനല്ലേ ആ നക്ഷത്രത്തിന് കഴിയൂ ???    

-------------------------------------------------------------------------------------------------------------------------------
A night's image     

Saturday, October 22, 2011

ഈ വിഷം ഇനിയും?

ഒരു പൂവിന്‍റെ പുഞ്ചിരി പോല്‍ എന്‍റെ
കണ്ണുകള്‍ വിടരുന്നു കാഴ്ചക്കായി 
പുലരുന്ന ഭൂമിക്കു വേകുന്ന കാഴ്ചയോ 
ഞാനിന്നു കാണുവാന്‍ കാത്തു വച്ചു?
'കസവ് ചേല ചുറ്റിയ പെണ്‍കൊടി 
പോലെയിക്കേരളം' ,
കേള്‍ക്കാം ഇതൊരു കാലത്തിനപ്പുറം .
ഇന്നുള്ള കേരളം ദീനമത് കാണുകില്‍ 
കല്ല്‌ പോലും അലിയും അതറിയുകില്‍
തെക്ക് തൊട്ടങ്ങ് വടക്ക് വരേയ്ക്കും 
കണ്ടങ്ങ്‌ തീര്‍കുവാന്‍ ആവതില്ല.

"അലിയുകില്‍ ഹൃദയമേ കാണ്ക
നീ ഞങ്ങളെ ", എന്ന് വിലപിക്കും ജനസമൂഹം.
'വീശുന്ന കാറ്റില്‍ കലരും ഗന്ധം പോല്‍' 
ആണിന്നു കാസര്‍ഗോടെന്ടോ സള്‍ഫാന്‍ .
അറിയില്ല കാറ്റിന്നു ഗന്ധങ്ങള്‍ എവിടെ- 
നിന്നെവിടെക്ക് വരേയുണ്ടാം എന്ന കാര്യം .
അങ്ങനെ ആണിന്നി 'മാലിന്യം', കീടത്തെ 
ഇല്ലായ്മ ചെയ്യുന്നു എന്ന പേരില്‍.

എവിടെ നിന്നെപ്പോള്‍ അതെല്കുമെന്നറിയില്ല 
എന്നു വരേക്കുണ്ടാം എന്നുമില്ല !
കഷ്ടമാണിജ്ജനതിന്നവസ്ഥ 
കാലമേ കാണുന്നതില്ലേ നീയും?
കീടങ്ങളെ കൊല്ലുമീ കീടനാശിനി 
കൊല്ലുന്നു കൊല്ലാതീജീവ കുലത്തെ തന്നെ 
ഒരുവന്‍റെ വെട്ടേറ്റു പിടയുന്ന ജീവന്‍റെ
വേദന വേദനയല്ലെയല്ല !
പറയേണ്ടി വരുമിന്നു നിങ്ങളിത് കാണുകില്‍ 
ഹൃദയമിടിപ്പങ്ങു നിന്നു പോകാം...
കാരണം ജീവന്‍റെ പിറവിയില്‍ തന്നെ 
അതുദരത്തില്‍ വീഴ്ത്തുന്നു വൈകൃതങ്ങള്‍.

വലിയോരു തലയതില്‍ ബുദ്ധി ഭ്രമവുമായ്
കഴിയുമോ നിങ്ങള്‍ക്ക് ജീവിക്കുവാന്‍ ?
അസ്ഥികള്‍ പിരിഞ്ഞൊരു കവണപോ-
ലെങ്കില്‍ കഴിയുമോ നിങ്ങള്‍ക്ക് കണ്ടു നില്‍കാന്‍ ?
അവശതകള്‍ വഴിയില്‍ നിന്നതിവേഗം 
വീടിന്‍റെ ഉമ്മറക്കോലായില്‍ വന്നിരിക്കെ 
കഴിയുമോ നിങ്ങള്‍ക്ക് ജീവന്‍ കൊടുക്കുവാന്‍ 
വീണ്ടുമീ പാവം ജനതക്കായി?

തീരുകയില്ലീ കോലങ്ങള്‍ എങ്കിലും 
പറയാതിരിക്കുക ഓര്‍ക്ക വയ്യ.
പ്രായമൊരു കോവണിപ്പടികള്‍ ചവിട്ടുന്നു 
അസ്ഥികള്‍ക്കാവുന്നതില്ലതൊപ്പം.
അസ്ഥികള്‍ക്കൊപ്പം മുരടിക്കുന്നു 
ബുദ്ധിയും പാവമാ ജീവനഹോ!
കരയുവാനറിയില്ല പറയുവാനറിയില്ല'
അറിയില്ലാ ജീവനതൊന്നുപോലും.

കണ്ടിരിക്കും നിങ്ങള്‍ എല്ലുന്തിയ 
ജീവന്‍ തുടിക്കുന്ന രൂപങ്ങളെ                       
അവരും മനുഷ്യരാനെന്നോര്‍ക്കുക 
നമുക്കൊപ്പം ജനിച്ചു മരിക്കുന്നവര്‍. 
പരയുവാനാവില്ലെനിക്കിതില്‍ കൂടുതല്‍ 
കണ്ണ് കിഴിഞ്ഞു പോം കാഴ്ചയല്ലോ...
ഒന്നങ്ങു ചെല്ലണം, കാണണം നിങ്ങളും 
എങ്കിലേ അറിയൂ ആ വേദനകള്‍...


എനിക്കിന്ന് പറയുവാനുള്ളത് നിങ്ങളോ-
 ടാനിവിടം ഭരിക്കുവോരെ ....
കാണുവാന്‍ കഴിയില്ല എങ്കില്‍നിങ്ങള്‍ക്ക് 
കണ്ണുകള്‍ പൊതിയിരിക്കാമല്ലോ...
കേള്‍ക്കാനാകില്ല ആ രോതനമെങ്കില്‍ 
ചെവികളും പൊത്തിയിരുന്നു കൊള്ളൂ
ഇനിയെന്നാല്‍ പറയരുതൊരുവട്ടം പോലുമി- 
നിയും പഠനങ്ങള്‍ വേണമെന്ന് !! 

പത്തോ ഇരുപതോ വന്നതല്ലേ 
പഠനങ്ങള്‍ പലവട്ടം കണ്ടതല്ലേ ...
അമ്മതന്‍ മുലപ്പാലും അച്ഛന്‍റെ ബീജവും 
കൊണ്ടങ്ങു പോയി പഠിച്ചതല്ലേ ?
നേരിട്ട് കണ്ടിട്ടും കിള്ളിപ്പടിച്ചിട്ടും
അവരാരും അറിയില്ല രോഗങ്ങളെ !!
കണ്ടിട്ട് പൊലുമില്ലീ ജനത്തെ!!
വേവുന്ന നീറുന്ന കോലങ്ങളെ ..

കൊട്ടാരക്കെട്ടിലോ മണ്കൂന തന്നിലോ 
ആവട്ടെ, അതല്ലെന്റെ ചോദ്യമിന്ന് 
ചോദ്യം ഒന്നേയുള്ളൂ നിങ്ങളും
ഒരമ്മതന്‍ ഉദരത്തില്‍ നിന്നു ജനിച്ചതല്ലേ ?
ഒരച്ഛന്റെ  ചൂടേറ്റു വളര്നതലേ ?
ഓടിക്കളിച്ചു നടന്നതല്ലേ ?
അത് മാത്രം ഓര്‍ത്താല്‍ മതിയല്ലോ
വിഷം ദൂരെ  എറിയു  എന്ന വാക്ക്  ചൊല്ലാന്‍ 



ഇനിയും മറക്കുക, ഇനിയും ഒളിക്കുക 
ഇനിയുമിനിയും തുടരുകയെന്നതാകില്‍
പ്രതികരിക്കേണ്ട സമയം കഴിഞ്ഞിന്നു
കാലം മുന്നോട്ടോടി എന്നറിയു      


നരകിക്കും ജീവനെ കാണുവാനാകാത്ത  
കണ്ണുകള്‍ ചൂഴ്ന്നങ്ങേടുക്ക വേണം
വിലപിക്കും ശബ്ദങ്ങള്‍ കേള്‍ക്കുവനാകാത്ത
കാതുകള്‍ കുത്തി തുറന്നിടെണം
പ്രാണനായ് യാജിക്കും ജീവനെ വെല്ലുന്ന
നാവുകള്‍ അരിഞ്ഞങ്ങു തള്ളിടെണം
പ്രതികരിക്കേണം, ജീവന് വേണ്ടിയായ്‌

അവരും ഒരമ്മ തന്‍ മക്കളല്ലേ ..
ഭൂമിയാമ്മയുടെ ജീവനല്ലേ ....  

--------------------------------------------------------------------

Based on a self image created by the news & photographs in newspapers about Endosulphan and ill effects in Kasargod.