കാത്തിരിപ്പിൽ ഒരു മഴ
നേർത്ത ആകാശം ഭൂമിയുടെ സിരകളിൽ വേവിനെ നിറച്ചു. പൊരിവെയിലിൽ കാറ്റ് മണൽത്തരികളെ കൂടെ കൂട്ടി. പുകയുടെയും ചെളിയുടെയും വഴുവഴുപ്പ് പാതയോരങ്ങൾ താണ്ടുന്നവരുടെ മുഖങ്ങൾക്കു അസ്വസ്ഥതയേകി. എവിടെ നിന്നോ വന്ന തുമ്പികൾ ഇലച്ചില്ലകളിൽ കളിച്ചു നടന്നു. പുതുയുഗത്തിന്റെ കുഞ്ഞുങ്ങൾ ഭിത്തിയുടെ ഉള്ളിൽ പൊടിയും വെയിലും അകറ്റി ഇന്റര്നെറ്റുകളിൽ പരതി നടന്നു.
കെട്ടിടങ്ങൾ പുൽകി നിൽക്കുന്ന റോഡുകളിലൂടെ വാഹനങ്ങൾ മുരണ്ടു നീങ്ങി. ചൂട്, ശരീരത്തിൽ വ്യർപ്പുതുള്ളികൾ പൊടിച്ചു. ഇതെല്ലാം കണ്ടു മഴ മാത്രം എവിടെയോ മറഞ്ഞിരുന്ന്നു. ദീർഘനിശ്വാസത്തോടെ ആകാശത്തിന്റെ കോണുകളിലേക്കു ഉള്ള നോട്ടങ്ങൾക്കു മഴ മറുപടി നൽകിയില്ല. പക്ഷെ മരച്ചില്ലകൾ വിട്ടു എങ്ങോട്ടേക്കോ കുതിക്കുന്ന പക്ഷിക്കൂട്ടങ്ങൾ എന്തിന്റെയോ വരവിന്റെ സൂചന നൽകി.
നേരം അന്തിയോടടുത്തു. ജനലഴികളിലൂടെ വെള്ളം നിറഞ്ഞ പാടത്തേക്കു നോക്കി ഇരിക്കുമ്പോൾ കഴിഞ്ഞു പോയ ഓർമ്മകൾ ഒരു നേർത്ത തലോടലായി കടന്നു വന്നു. ചാരാത്ത വാതിലിലൂടെ വെളിയിലേക്കു നോക്കി ഇരിക്കുമ്പോൾ അലയൊലികൾ കണക്കെ കടന്നു വന്നു കൂട്ടിരിക്കാൻ കാക്കാതെ ഓർമ്മകൾ കടന്നു പോകുന്നതായി തോന്നി.
അനിവാര്യമായ മാറ്റത്തിന്റെ നാന്ദി എന്ന വണ്ണം ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു. നനുത്ത കാറ്റ് മുഖത്തൊരു പുഞ്ചിരി സമ്മാനിച്ച് ഇലച്ചാർത്തുകളിൽ കളിച്ചു നടന്നു. കാർമേഘങ്ങൾ അന്തരീക്ഷം കടുപ്പിച്ചു. ചുവന്ന ചായക്കൂട്ടുമായെത്തിയ സൂര്യനെ അതെവിടെയോ മറച്ചു നിർത്തി. മേഘങ്ങളിൽ തട്ടി ആ ചായം മറിഞ്ഞുവെന്നും തോന്നി. കീറി മാറ്റിയ മേഘപാളികൾക്കിടയിൽ വാരിയൊഴിച്ച കണക്കെ ആ നിറക്കൂട്ടുകൾ കാണായി. ആകാശത്തെ മേഘങ്ങൾ ഇരുട്ടിലാഴ്ത്തിയപ്പോൾ മനസ്സിനെ ചിന്തകളും അതുപോലെ ഇരുട്ടിലേക്ക് തള്ളി വീഴ്ത്തി.
വർണാഭമായ ആ ആകാശത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനിടയിൽ ചരൽക്കല്ലുകൾ വാരിയെറിയുന്ന കണക്കെ മഴത്തുള്ളികൾ പെയ്തിറങ്ങി, എത്ര വേഗന്നാണ് പ്രകൃതിയെ ഗാഢമായി ആലിംഗനം ചെയ്ത ആ മഴയെ എല്ലാവരും ഒരാനന്ദത്തിനപ്പുറം അദ്‌ഭുദത്തോടെ നോക്കി നിന്നത്. ചെടികളെല്ലാം തല താഴ്ത്തി. ജീവികൾ നനഞ്ഞൊലിച് ഇറ പറ്റി നിന്നു. കുടയുടെ ബലത്തിൽ മഴയെ വെല്ലു വിളിച്ച മനുഷ്യൻ പരാജിതനായി വീടിനുള്ളിൽ അഭയം തേടി.
മഴയുടെ ആരവം അടങ്ങുമ്പോൾ പ്രകൃതിയുടെ ദാഹം ശമിച്ചിരുന്നു. ഉരുകി നിന്ന മണ്ണിനു നനവിന്റെ നിർവൃതി നൽകി, കാത്തിരുന്ന വിത്തുകളുടെ ഞരമ്പുകൾക്കു ജീവൻ നൽകി, സുഖസുഷുപ്തിയുടെ ഒരു രാത്രി സമ്മാനിച്ച്, പുലരുവോളം ആ മഴ ഇലച്ചാർത്തുകളിൽ നിന്ന് ഇറ്റു കൊണ്ടേയിരുന്നു.
നേരം അന്തിയോടടുത്തു. ജനലഴികളിലൂടെ വെള്ളം നിറഞ്ഞ പാടത്തേക്കു നോക്കി ഇരിക്കുമ്പോൾ കഴിഞ്ഞു പോയ ഓർമ്മകൾ ഒരു നേർത്ത തലോടലായി കടന്നു വന്നു. ചാരാത്ത വാതിലിലൂടെ വെളിയിലേക്കു നോക്കി ഇരിക്കുമ്പോൾ അലയൊലികൾ കണക്കെ കടന്നു വന്നു കൂട്ടിരിക്കാൻ കാക്കാതെ ഓർമ്മകൾ കടന്നു പോകുന്നതായി തോന്നി.
അനിവാര്യമായ മാറ്റത്തിന്റെ നാന്ദി എന്ന വണ്ണം ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു. നനുത്ത കാറ്റ് മുഖത്തൊരു പുഞ്ചിരി സമ്മാനിച്ച് ഇലച്ചാർത്തുകളിൽ കളിച്ചു നടന്നു. കാർമേഘങ്ങൾ അന്തരീക്ഷം കടുപ്പിച്ചു. ചുവന്ന ചായക്കൂട്ടുമായെത്തിയ സൂര്യനെ അതെവിടെയോ മറച്ചു നിർത്തി. മേഘങ്ങളിൽ തട്ടി ആ ചായം മറിഞ്ഞുവെന്നും തോന്നി. കീറി മാറ്റിയ മേഘപാളികൾക്കിടയിൽ വാരിയൊഴിച്ച കണക്കെ ആ നിറക്കൂട്ടുകൾ കാണായി. ആകാശത്തെ മേഘങ്ങൾ ഇരുട്ടിലാഴ്ത്തിയപ്പോൾ മനസ്സിനെ ചിന്തകളും അതുപോലെ ഇരുട്ടിലേക്ക് തള്ളി വീഴ്ത്തി.
വർണാഭമായ ആ ആകാശത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനിടയിൽ ചരൽക്കല്ലുകൾ വാരിയെറിയുന്ന കണക്കെ മഴത്തുള്ളികൾ പെയ്തിറങ്ങി, എത്ര വേഗന്നാണ് പ്രകൃതിയെ ഗാഢമായി ആലിംഗനം ചെയ്ത ആ മഴയെ എല്ലാവരും ഒരാനന്ദത്തിനപ്പുറം അദ്‌ഭുദത്തോടെ നോക്കി നിന്നത്. ചെടികളെല്ലാം തല താഴ്ത്തി. ജീവികൾ നനഞ്ഞൊലിച് ഇറ പറ്റി നിന്നു. കുടയുടെ ബലത്തിൽ മഴയെ വെല്ലു വിളിച്ച മനുഷ്യൻ പരാജിതനായി വീടിനുള്ളിൽ അഭയം തേടി.
മഴയുടെ ആരവം അടങ്ങുമ്പോൾ പ്രകൃതിയുടെ ദാഹം ശമിച്ചിരുന്നു. ഉരുകി നിന്ന മണ്ണിനു നനവിന്റെ നിർവൃതി നൽകി, കാത്തിരുന്ന വിത്തുകളുടെ ഞരമ്പുകൾക്കു ജീവൻ നൽകി, സുഖസുഷുപ്തിയുടെ ഒരു രാത്രി സമ്മാനിച്ച്, പുലരുവോളം ആ മഴ ഇലച്ചാർത്തുകളിൽ നിന്ന് ഇറ്റു കൊണ്ടേയിരുന്നു.
-------------------------------------------------------------------------------------------------------------------------