Saturday, July 9, 2016

ഇരുൾനിലങ്ങൾ

പകലിന്റെ നഷ്ട ബോധങ്ങൾക്ക് രാത്രി 
പകരം നല്കുന്ന സ്വപ്നങ്ങളാണ് നിഴലുകൾ .

ഇരുളിന്റെ മറവിൽ  നിന്ന് പകലിന്റെ, വെളിച്ചത്തെ 
കണ്നെതിനോക്കുന കുസ്രുതിക്കുരുന്നും നിഴലാകുന്നു . 

പകൽ കരിമ്പടം പുതപ്പിക്കുന്ന നിഴലേ 
നിന്നിൽ നീയായ്‌ അലിയുന്ന രാവിനെ അറിയുന്നുവോ നീ ? 

ഒരു പകൽ മുഴുവൻ അലയുന്ന നിന്നെ 
അരികിൽ ഉറക്കുന്ന രാവിനെ അറിയുമോ നീ ? 

ഒരു പകൽ മായുമ്പോൾ പകലിൻ 
കരിമ്പടം മാറ്റി പശിമയുള്ള മണ്ണിനെയും 
പൂക്കളുടെ സുഷുപ്തിയെയും അറിയാൻ  
കൊതിക്കുന്ന കുട്ടിയും നീ. 

ആകാശ വീഥികളിലെ നക്ഷത്രങ്ങളെ 
കാണാൻ മാത്രമായി രാവിനെ പുല്കാറുള്ള നിഴലും നീ മാത്രം . 
പകലിന്റെ സ്വപ്നങ്ങളും രാവിന്റെ രൂപങ്ങളും നിഴലാകുന്നു. 

Friday, July 8, 2016

തലക്കെട്ടില്ലാത്ത എഴുത്ത് !

ചാട്ടവാറിന്റെ പൊള്ളലില്‍, വേച്ചു കാലിൽ ഓടുന്ന കന്നിനും, ഇരുമ്പഴിക്കുള്ളിൽ കൈ കാലനക്കാതെ പെറ്റു കൂട്ടിയ കുഞ്ഞുങ്ങൾക്കു പാലൂട്ടുന്ന പന്നിക്കും, പ്രായത്തിനപ്പുറം വളർത്തി കൊഴുപ്പിച്ചു വേനലിന്റെ തണുപ്പും ശൈത്യത്തിന്റെ ചൂടും തളർക്കണ്ണിൽ കാണുന്ന കോഴികൾക്കും, കാമം തീർക്കാനല്ലാതെ യന്ത്രങ്ങൾ കശക്കി ചവച്ചു തുപ്പുന്ന മുലകളും നീര് വീങ്ങിയ അകിടുമായി ഏന്തി നടക്കുന്ന പശുവിനും സ്വന്തമായി ഒരു നിമിഷം മാത്രമേ ഉള്ളു. ' 


'മനുഷ്യത്തം' ഉള്ള മനുഷ്യന്റെ കൊലക്കത്തി പായുന്ന നിമിഷം. ആ നിമിഷം അവർ സ്വാതന്ത്രരാവുന്നു. രക്തം വാർന്നു കളഞ്ഞു, അതിർവരമ്പുകൾ ഇല്ലാതെ അവറുല്ലസിക്കുന്നു. 


അതേ, മനുഷ്യന് മാത്രമേ ' മനുഷ്യത്തമുള്ളൂ' !!



----------------------------------------------------------------------------------------------------------------